Tuesday 20 November 2012

ബനാനാ റിപബ്ലിക്

ഇരുട്ടിന്‍റെ പുതപ്പു വീണ വഴിയിലൂടെ അയാള്‍ മെല്ലെ  ശബ്ദം ഉണ്ടാക്കാതെ നടന്നു. കോട്ടിന്റെ പോക്കെറ്റില്‍ ഉള്ള ടോര്‍ച്ചില്‍ അയാളുടെ കൈ ഒന്ന് രണ്ടു തവണ ചെന്നെത്തി. അയാള്‍ക്ക് ഭയമായിരുന്നു. വെളിച്ചം ഒരു പക്ഷെ തന്നെ ഒറ്റി കൊടുത്തേക്കാം.

ഇനിയൊരിക്കലും വരാത്ത ആ നല്ല നാളുകളെ പറ്റി  ഓര്‍ത്ത്  അയാളുടെ മനസ് കരഞ്ഞു കൊണ്ടിരുന്നു   പക്ഷെ, പൊരുതാനുറച്ച ഒരു പോരാളിയുടെ മനസായിരുന്നു അയാള്‍ക്ക്..

മരച്ചില്ലകള്‍ കൊണ്ട് ഒളിപ്പിച്ച് വച്ച ആ തകര ഷെഡ്‌ അയാള്‍ ശബ്ദം ഉണ്ടാക്കാതെ തുറന്നു. ചെറുതായി ചൂളം വിളിച്ച് പോകുന്ന കാറ്റിന്‍റെ ഇലയനക്കം പോലും അയാളെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു.  പൊടി  പിടിച്ചു കിടക്കുന്ന വിരിപ്പിന്  അടിയില്‍ നിന്ന് അയാള്‍ ആ യന്ത്രം പുറത്തെടുത്തു. 

തന്‍റെ വീട്ടില്‍ നിന്ന് ഏറെ അകലെ ആണ് താന്‍ എന്ന് അയാള്‍ ഓര്‍ത്തു. ആരും പിന്തുടരാതിരിക്കാന്‍ അടിവാരത്ത് മെട്രോ ഇറങ്ങി പതിനേഴ്‌ മൈല്‍ നടന്ന ക്ഷീണം അയാളെ  അലട്ടിയില്ല. 

വഴിയില്‍ മരിച്ചു കിടന്ന ഒരനാഥ ജഡത്തിന്റെ പോക്കറ്റില്‍ നിന്ന് കിട്ടിയ തിരിച്ചറിയല്‍ കാര്‍ഡ്‌ കൊണ്ട് വാങ്ങിയ ഉപകരണം അയാള്‍ യന്ത്രത്തിലേക്ക് ഖടിപ്പിച്ചു.  കയ്യുറകള്‍ ഇട്ടിട്ടുണ്ടായിരുന്നെങ്കിലും തന്‍റെ വിരലടയാളം എവിടെ എങ്കിലും പതിയുമോ എന്ന പേടി ഒഴിഞ്ഞു പോയിരുന്നില്ല . 

മിന്നിത്തിളങ്ങുന്ന വെളിച്ചങ്ങളുടെ അകമ്പടിയോടെ യന്ത്രത്തിന് ജീവന്‍ വച്ചു .  സത്യത്തിന്‍റെ അക്ഷരങ്ങള്‍  അയാളുടെ വിരലില്‍ നിന്ന് ഒഴുകാന്‍ തുടങ്ങി. അന്നാദ്യമായി അയാള്‍ പരിസരം മറന്നു പോയിരുന്നു. 

മുപ്പതു മിനിട്ടില്‍ കൂടുതല്‍ ഇവിടെ ചിലവഴിച്ചാല്‍ അവര്‍ തന്നെ ട്രാക്ക് ചെയ്യും എന്നാ ചിന്തയാവം, അയാളുടെ കൈകള്‍ പബ്ലിഷ് ബട്ടണിലെക്ക്  നീങ്ങി.  ലൈക്കും കമന്‍റും ഓഫ്‌ ചെയ്യാന്‍ ഇനിയൊരിക്കലും മറക്കരുത് എന്നയാള്‍ ഓര്‍ത്തു. വെറുതെ ജയിലുകള്‍ നിറക്കുന്നത് എന്തിന് ?. 

വിറയ്ക്കുന്ന കൈകളോടെ അയാള്‍  ബ്ലോഗിന്‍റെ  ബ്രൌസര്‍ ടാബ് അടക്കുമ്പോഴേക്കും  എവിടെയോ ഒരു പോലീസ്  സ്ക്രീനില്‍  അയാളുടെ  IP അഡ്രെസിന് മീതെ ചുവപ്പ് നിറം പടര്‍ന്നിരുന്നു ...

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. athanne reaction... kuzhapalya! hum..:P

    ReplyDelete
  3. ബ്ലോഗെഴുത്ത് മാത്രമല്ല പണി.സൂക്ഷിക്കണം.
    കഥ നന്നായിട്ടുണ്ട്

    ReplyDelete
  4. കൊള്ളാം.
    നല്ല എഴുത്ത്!

    ReplyDelete